Saturday 19 November 2011

മുള്ള്

എനിക്ക് നിന്നെ നഷ്ടമാകുന്നത് ഞാന്‍ അറിയുന്നു. അരുത്  എന്ന് പറയാന്‍ എനിക്കും നിനക്കും കഴിയാതെ വരുമ്പോള്‍ നമ്മുടെ സ്നേഹത്തിന്‍റെ ആഴം ഞാന്‍ തിരിച്ചറിയുന്നു. ആര്‍ക്കാണ് തെറ്റ് പറ്റുന്നത്? എന്തിനോ തുടങ്ങി വച്ച ഒരു ഭ്രാന്ധന്‍ ചിന്തയില്‍ നിന്നല്ലേ നിന്‍റെ സ്നേഹം തുടങ്ങിയത്. അന്നത് തിരിച്ചറിയുമ്പോഴും കണ്ടില്ലെന്നു ഞാന്‍ നടിച്ചതും ഇങ്ങനെയൊരു വേര്‍പിരിയലിനെ മുന്‍കൂട്ടി കണ്ടു കൊണ്ടാണല്ലോ ... അന്ന് നീ എന്നെ വളഞ്ഞിട്ടു തല്ലി.. വേദനയോടെ ആണെങ്കിലും നിന്‍റെ  ഒപ്പം നില്ക്കാന്‍ തീരുമാനിച്ച നിമിഷത്തെ ,പക്ഷെ, ഞാന്‍ ഇന്നും ശപിക്കുന്നില്ല. 
പൈങ്കിളി കഥകള്‍ ഒരിക്കലും നമ്മുടെ പ്രണയത്തെ തൊട്ടിട്ടില്ല.. ഒരിക്കലും അത് അങ്ങനെയവതിരിക്കാന്‍ നീ തന്നെയാണ് ശ്രദ്ധിച്ചത്. അന്ന് ഒരു പരിഭവം തോന്നിയിരുന്നെങ്കിലും, നിന്‍റെ സ്വഭാവവും ആയി ഞാന്‍ പൊരുത്തപെട്ടു തുടങ്ങിയപ്പോ ഞാനും ഈ പൈങ്കിളി പ്രണയത്തെ വെറുത്തിരുന്നു. 
പ്രണയത്തെ കുറിച്ചുള്ള എന്‍റെ ചിന്തകള്‍ തെറ്റാണെന്ന് നിന്നോടോത്തുള്ള ഓരോ നിമിഷവും നീ എന്നിലേക്ക്‌ പകര്‍ന്നു തന്നു. 
നിന്‍റെ വിളിയും കതോര്‍ത്തിരിക്കാതെ  ഞാന്‍ എന്‍റെ ജോലികളിലും നീ നിന്‍റെ ജോലികളിലും മുഴുകിയപ്പോള്‍, നീയും ഞാനും മനസിലാക്കി... നിന്‍റെ ഉള്ളില്‍ ഞാനും എന്‍റെ ഉള്ളില്‍ നീയും ഉറങ്ങാതെ പോരടുകയാണെന്ന്.
മതവും ജാതിയും തകര്‍ത്താടുന്ന നമ്മുടെ സമൂഹത്തില്‍ എനിക്കും നിനക്കും സ്ഥാനമില്ല എന്ന്  തിരിച്ചറിഞ്ഞ നിമിഷത്തെ ഞാന്‍ ശപിച്ചു. 
ഒരു പ്രാര്‍ത്ഥനയിലൂടെ  എനിക്ക് നിന്നോടുള്ള സ്നേഹം മുഴുവന്‍ ഞാന്‍  ഒരു ചവറ്റു കോട്ടയിലേക്ക് തള്ളിയിടാന്‍  ശ്രമിക്കുന്നു . മനപൂര്‍വം തന്നെ. അത് നീ തന്നെ എന്നെ പഠിപ്പിച്ചു തന്നപ്പോള്‍ വേദനയെക്കാള്‍  ഏറെ  ഞാന്‍ അഹങ്കരിക്കുകയായിരുന്നു... നീ തന്നെയല്ലേ അത് ആദ്യം പറഞ്ഞെതെന്ന് ഓര്‍ത്ത് ഞാന്‍ സന്തോഷിച്ചു... സമാധാനിച്ചു.. ഉറങ്ങാന്‍ കിടന്നു.. മയക്കത്തിലേക്കു വഴുതി വീഴുമ്പോള്‍ ചുറ്റും ചവറ്റു കോട്ടകള്‍ നിരന്നു കിടക്കുന്നതായി തോന്നി. അതൊരു അക്ഷയപാത്രമാണെന്ന് സാക്ഷാല്‍ കൃഷ്ണ ഭഗവന്‍ എന്‍റെ മുന്നില്‍ വന്നു നിന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു തളളി. ഞാന്‍ കളയുന്ന സ്നേഹം മുഴുവന്‍ അക്ഷയപത്രമായി മാറുന്നോ എന്ന് ചോദിച്ചു കളിയാക്കിയപ്പോള്‍ കൃഷ്ണന്‍ എന്നെ നോക്കി പുഞ്ചിരി തൂകി, ഞാന്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍, കാലില്‍  ഒരു മുള്ള് കൊണ്ടു. അത് പറിച്ചെടുത്തു കളയാന്‍ വേണ്ടി ജനാല തുറന്നപ്പോള്‍ ..അതാ അവിടെ നില്‍ക്കുന്നു സാക്ഷാല്‍ യേശു ക്രിസ്തു . എന്താ പുറത്തു നില്‍ക്കുന്നത് എന്ന് ചോദിച്ചപ്പോള്‍  മറുപടി പറയാതെ യേശു തിരിഞ്ഞു നടന്നു. സങ്കടം തോന്നി.. ആ സങ്കടം ഇറക്കി വയ്ക്കാന്‍ കൃഷ്ണനെ നോക്കിയപ്പോ പുള്ളിക്കരനെയും അവിടെ കാണാനില്ല.. 

വീണ്ടും വന്നു കിടന്നു. കാലില്‍ ആണി കൊണ്ടതിന്റെ  അസഹ്യമായ വേദന..ഇരുട്ടില്‍ പുതപ്പു തപ്പിയെടുത്തു മൂടി പുതച്ചുറങ്ങി. നേരം വെളുക്കുവോളം ആ വേദന കാലില്‍ തങ്ങി നിന്നിരുന്നു... 

No comments:

Post a Comment